h

h
k

2012 ഫെബ്രുവരി 29, ബുധനാഴ്‌ച

എന്‍റെ മഴത്തുള്ളിക്കായി

എന്‍റെ മഴത്തുള്ളിക്കായി

ഒരു പന്ത്രണ്ടു കൊല്ലത്തിനു ശേഷം ഇന്നവളെ കണ്ടു ഗുരുവായൂരില്‍ വച്ച് കൂടെ അയാളും ഉണ്ടായിരുന്നു ഗോപികൃഷ്ണന്‍ ഇന്നവരുടെ കുട്ടിയുടെ  ചോറൂണ് ആണ്  അറിയാതെ യാണ് ഞാന്‍ അവരുടെ മുന്നില്‍ പെട്ടത് ഗതകാല സ്‌മരണകള്‍ എന്നവണ്ണം അവള്‍ ഒന്ന് പുഞ്ചിരിച്ചു.അവളുടെ വാക്കുകള്‍ എന്റെ കാതില്‍ വീണ്ടും വീണ്ടും വന്നലക്കുകയാണ്  "നിന്നെകുറിച്ചുള്ള ഓര്‍മകള്‍ മാത്രം മതി എനിക്ക് ജീവിക്കുവാന്‍  "
                                      
                                               ഓര്‍മകള്‍ എന്നെ ഭൂതകാലത്തിലേക്ക്  കൂട്ടികൊണ്ട്‌ പോവുകയാണ് ...പാഞ്ചാലിപുഴ നിറഞ്ഞിട്ടുണ്ടാവുമോ ഓരോ മഴക്കാലവും  പാഞ്ചാലിപുഴയെ  സമ്പന്നമാക്കാരുണ്ടായിരുന്നു പാണ്ഡവരുടെ വനവാസ കാലത്ത് പാഞ്ചാലി ഈ പുഴയില്‍ കുളിച്ചിരുന്നു അത്രേ അതിനാലാണ് ഈ പുഴക്ക് പാഞ്ചാലി പുഴ എന്ന് പേര് വന്നത്  പുഴ നിറഞ്ഞു ഒഴുകുമ്പോള്‍ വികൃതി ചെക്കന്മ്മാര്‍ക്ക് ഉല്‍സവമാണ് മുങ്ങാം കുഴിയിട്ടും ഒഴുക്കിനെതിരെ നീന്തിയും ചിലര്‍ നേരം കൊല്ലുമ്പോള്‍ വേറെ ചിലര്‍ക്ക് താല്പര്യം ചൂണ്ടയില്‍ മീന്‍ പിടിക്കുന്നതാണ്....
                                          പാഞ്ചാലിപുഴ  ഒഴുകി ചേരുന്നത് നിളയിലേക്കാണ് ഒരു ജനതയുടെ ആത്മാവായ നിളാനദിയിലേക്ക്  പുഴയുടെ ഇരു വശവും വയലുകളാണ് ഒരു കാലത്ത് ഈ വയലുകള്‍ സമ്രത്തിയുടെ പത്തായപുരകളായിരുന്നു ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിശപ്പും അടക്കാന്‍ പോന്നത്ര വിളവുകളുള്ള വയലുകള്‍  മഴക്കാലം തുടങ്ങിയാല്‍ വയലുകള്‍ സജീവമാകും വരമ്പുകള്‍ അരിഞ്ഞു വൃത്തിയാക്കുന്നവര്‍ വയല്‍ ഉഴുതുമറിക്കുന്ന കാളകൂറ്റന്‍മാര്‍ കൂട്ടിനു കൊറ്റിയും താറാവും ,കുള കോഴികളും  വയലേലകള്‍ വിളഞ്ഞു നില്‍ക്കുമ്പോള്‍ കൊയ്ത്തുത്സവം വരവായി  നിറഞ്ഞ കറ്റകളില്‍ നിന്നും നെന്മണികള്‍ ഉതിരുമ്പോള്‍ പൊലികളങ്ങള്‍ പടകളങ്ങള്‍ ആകുമായിരുന്നു......




                                                 പെയ്തൊഴിഞ്ഞ മഴയുടെ അവസാനത്തെതുള്ളികളില്‍ ഒരെണ്ണം എന്‍റെ മുഖത്തേക്ക് പതിച്ചപ്പോഴാണ് ഞാന്‍ ഓര്‍മകളില്‍ നിന്നും തിരികെയെത്തിയത്.. മഴയെ ഞാന്‍ വളരെ അധികം സ്നേഹിക്കുന്നു  കാരണം നിന്‍റെ കുപ്പിവളകളുടെ കിലുക്കവും മഴയുടെ ആരവവുംമായിരുന്നല്ലോ എനിക്ക് എറ്റവും പ്രിയപെട്ടത്. ഒരു മഴക്കാലത്താണ് ഞാന്‍ അവളെ കാണുന്നത്  അവളുടെ ഒരു നോട്ടത്തില്‍ നിന്നും ഒരുപാട് അര്‍ത്ഥ ങ്ങള്‍ഞാന്‍ മനസിലാക്കി  എന്തിനാണ് ഞാന്‍ അവളെ സ്നേഹിച്ചത്  പെയ്യാന്‍ വെമ്പുന്ന മഴക്കാറുപോലെ അവളുടെ കണ്ണുകളില്‍ തിങ്ങിനില്‍ക്കുന്ന ശോകമാണോ എനിക്കറിയില്ല പാഞ്ചാലിപുഴയുടെ തീരഗളില്‍ ഞങള്‍ പലപ്പോഴും കണ്ടുമുട്ടി അവളുടെ സ്വപ്നങ്ങള്‍,അവളുടെ ദുഖങ്ങള്‍ അതെല്ലാം എന്റേതുകൂടിയാണെന്നു എനിക്ക് തോന്നി പിന്നെയും മഴക്കാലങ്ങള്‍ വന്നു അപ്പോഴൊക്കെ സന്തോഷിക്കാന്‍ എന്നോടൊപ്പം അവള്‍കൂടിയുണ്ടായിരുന്നു.......
                                                                                           (  തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ