h

h
k

2016 സെപ്റ്റംബർ 17, ശനിയാഴ്‌ച


ചിലപ്പതികാരം ആറാം ഖണ്ഡം

 

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആറാം പ്രാവശ്യവും ഒരു യാത്ര ചിത്രപവര്‍ണമി നാളില്‍ കണ്ണകിയെ കാണാന്‍ . ഒറ്റയ്ക്ക് മാത്രമുള്ള യാത്രകള്‍ ആണ് എനിക്കെന്നുമിഷ്ടം തനിച്ചുള്ള യാത്രകള്‍ നല്‍കുന്ന   സ്വാതന്ത്ര്യം അത് തന്നെയാണ് അതിനു കാരണവും .ഏപ്രില്‍ 22 വെള്ളിയാഴ്ച രാവിലെ 4 മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി വീട്ടില്‍ നിന്നും 20 മിനിട്ട് നടക്കണം ബസ്‌ സ്റ്റോപ്പിലേക്ക്  മംഗളദേവിയിലെക്കുള്ള മുന്‍കാല യാത്രകളില്‍ നിന്നും ഉള്ള അനുഭവം വെച്ച് ഇത്തവണ ചെറിയ മുന്‍കരുതലുകള്‍ ഞാന്‍ എടുത്തിരുന്നു ഒരു ചെറിയ ഹാന്‍ഡ്‌ ബാഗ്‌ അതില്‍ അലുമിനിയും ബോട്ടിലില്‍ കുടിക്കാനുള്ള വെള്ളം (പ്ലാസ്റ്റിക്‌ ബോട്ടില്‍ അനുവദനീയം അല്ല ) പൊടിയെ ചെറുക്കാന്‍ ഒരു തോര്‍ത്ത് പിന്നെ വിശന്നാല്‍ അത്യാവശ്യം കഴിക്കാന്‍ തലേന്ന് തന്നെ വാങ്ങി കരുതിയ രണ്ടു പാക്കറ്റ് ബിസ്ക്കറ്റ്. ബസ്‌സ്റ്റോപ്പിലെത്തി  അതികം വയ്കാതെ തന്നെ കുമിളിയ്കുള്ള ബസ്‌ കിട്ടി  ചെല്ലാറുകോവിലും, അണക്കരയും ,എല്ലാം പിന്നിട്ടു 5 മണി കഴിഞ്ഞപ്പോള്‍ ബസ്‌ കുമിളിയിലെത്തി .

               

                          രാവിലത്തെ ഉറക്കഷീണം മാറ്റുവാന്‍ ആദ്യം തന്നെ ഒരു ചുക്ക് കാപ്പി വാങ്ങി കുടിച്ചു . സന്ദര്‍ശകര്‍ രാവിലെ തന്നെ എത്തിയിട്ടുണ്ട് നിര നിരയായി കിടക്കുന്ന ജീപ്പുകള്‍ കര്‍മനിരതരായ പോലീസുകാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വാണിഭക്കാര്‍ .കുറച്ചുകൂടി കഴിഞ്ഞാല്‍ മുന്‍കാലങ്ങളിലെ പോലെ വെയിലത്തു  ഭക്തര്‍ക്ക് കുടിവെ ള്ളം കൊടുക്കുന്ന കുമിളിയിലെ മുസ്ലീം സഹോദരിമാരെയും കാണാം ആ നല്ല കാഴ്ചകള്‍ കാണുവാന്‍ എനിക്കിന്ന് സമയമില്ല താണ്ടുവാന്‍ ഇനിയുമുണ്ട് ഏറെ ദൂരം  

        

                     കുമിളി ബസ്‌സ്റ്റാന്ടില്‍ നിന്നും ജീപ്പില്‍ കയറാനുള്ളവരുടെ നിര ഹോട്ടല്‍ കുമിളി ഗേറ്റും കടന്നു പിന്നിലേക്ക്‌ നീളുന്നു നടന്നു പോവണോ ജീപ്പില്‍ പോവണോ എന്ന് ചിന്താ കുഴപ്പത്തിലായ ഞാന്‍ അവസാനം നടക്കാന്‍ തീരുമാനിച്ചു വെയില്‍ ഉറക്കും മുന്‍പ് മുകളില്‍ എത്തിപറ്റണം  . വഴിയില്‍ എങ്ങും വിശ്രമിക്കാതെ നടന്നാല്‍ 15 കിലോമീറ്റര്‍ മൂന്നര മണികൂര്‍ കൊണ്ട് നടന്നെത്താം എന്ന് മനസ്സില്‍ കണക്കു കൂട്ടി 10 മിനിട്ടിനുള്ളില്‍ തന്നെ വനത്തിലെക്കുള്ള ചെക്ക്‌ പോസ്റ്റില്‍ എത്തി അവിടെ ഒരു ചെക്കിംഗ് ഉണ്ട് കാമറ ഉണ്ടേല്‍ വാങ്ങി വെക്കും പ്ലാസ്റ്റിക്‌ ബോട്ടിലുകള്‍ തീപെട്ടി  സിഗരറ്റ് തുടങ്ങിയവയും കൊണ്ടുപോകാന്‍ അനുവാദമില്ല .ജീപ്പുകള്‍ പോകുവാന്‍ തുടങ്ങിയതിനാല്‍ പൊടി പറന്നു തുടങ്ങിയിരുന്നു നടന്നു പോകുന്ന സഞ്ചാരികള്‍ എല്ലാം മുഖം  മറച്ചു പൊടിയില്‍ നിന്നും കഴിവതും രകഷപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .

          രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്ന് ഒന്നിച്ചു നടത്തുന്ന ഉത്സവമയതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും മെഡിക്കല്‍ ടീമും .പോലീസ് സേനകളും ഭക്തരുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ വെയിലും പൊടിയും വക വയ്യ്ക്കാതെ സദാ സമയവും കര്‍മ്മ നിരതരായിരിക്കുന്നു .ഏകദേശം 6 കിലോമീറ്റരോളം കഴിഞ്ഞപ്പോള്‍ തന്നെ നടപ്പ് അത്ര ഈസി അല്ല എന്ന് മനസിലായി പൊടി തന്നെയാണ് വില്ലന്‍ വിയര്‍ത്ത് പൊടി പിടിച്ചു ആകെ ഒരു മടുപ്പാണ് നടക്കാന്‍ . കാനന യാത്ര ആസ്വദിക്കാന്‍ പറ്റില്ല പിന്നെ കുറച്ചു നേരം വിശ്രമിച്ചിട്ട് പോവാന്‍ തീരുമാനിച്ചു നല്ല തണലുള്ള ഒരു മരത്തിന്റെ കീഴില്‍ കുറെ സമയം ഇരുന്നു ,വിശ്രമിച്ചകൊണ്ട് ഒരു ഗുണം ഉണ്ടായി ഒരു തമില്‍ സഞ്ചാരിയെ കൂട്ടിനു കിട്ടി ആളുടെ പേര് അന്‍പ് ഏകദേശം എന്റെ പ്രായം തന്നെ ചിന്നമന്നുര്‍ സ്വദേശിയാണ് എല്ലാ വര്‍ഷവും മുടങ്ങാതെ വരാറുണ്ട് അത്യാവശ്യം നന്നായി തമില്‍ സംസാരിക്കാന്‍ അറിയാവുന്നകൊണ്ട് ഞങ്ങള്‍ പെട്ടന്ന് കമ്പനി ആയി പിന്നെ ഒരുമിച്ചായി നടത്തം .ഒരു കാവി മുണ്ടും ചെക്ക്‌ ഷര്‍ട്ടും ഒരു തോര്‍ത്തും ആണ് അന്‍പ് ധരിച്ചിരിക്കുന്നത്‌ .ഇപ്പോളാണ് ജീന്‍സും ഷൂവും ബാഗും ഇട്ടു നടക്കുന്നതിന്റെ പാട് മനസിലായത്

 

 

         ഏകദേശം ഒന്‍പതരയോടെ ഞാനും അന്പും ചേരന്‍ ചെങ്ങുട്ടവന്‍റെ കണ്ണകി കോട്ടത്തില്‍ എത്തി .വഴിയില്‍ വെച്ച് അന്പ് പറഞ്ഞ കണ്ണകിയുടെയും കൊവാലന്‍റെയും  കഥകള്‍ ആയിരുന്നു മനസ് നിറയെ . കോവിലില്‍ എത്തിയപ്പോള്‍ ആണ് ഭക്തരുടെ തിരക്ക് മനസിലായത് . ജീപ്പുകള്‍ വളഞ്ഞും തിരിഞ്ഞും മല കയറി വരുന്നത് നല്ലൊരു കാഴ്ച ആണ് . പ്രകൃതി അതിന്‍റെ വശ്യത മുഴുവന്‍ ഈ കുന്നുകളില്‍ വാരി വിതറിയിരിക്കുന്നു .പളിയകുടി വഴി നടന്നു വരുന്ന തമില്‍ ഭക്തര്‍ ഒരു കാഴ്ച തന്നെയാണ് .കോവിലില്‍ കയറി കണ്ണകിയെ തൊഴുതു പ്രസാദവും വാങ്ങിയ ശേഷം  പതിവു പോലെ എല്ലാ മലയിലും കയറി ഇറങ്ങി . പിന്നെ ഇടയ്ക്കു പോയി സാമ്പാര്‍ സാദവും കഴിച്ചു  ഇത് വാങ്ങാനുള്ള തിരക്കിനിടയില്‍ അന്‍പിനെ കാണാതെ പോയി തിരക്കിനിടയില്‍ സഹയാത്രികന്‍ നാഷ്ടപെട്ടു വീണ്ടും ഞാന്‍  തനിച്ചായി .  

 

              വെയിലും പൊടിയും തിരക്കും കാരണം ആകെ തളര്‍ന്നിരുന്നു .തിരിച്ചു 15 km നടന്നു പോവാന്‍ ഒരു ബാല്യം ഇല്ലാത്തപോലെ ഞാനും  ജീപ്പില്‍ കയറാന്‍ തിരക്ക് കൂട്ടുന്നവരുടെ ഇടയിലേക്ക് നടന്നു .സമയം രണ്ടര കഴിഞ്ഞിരിക്കുന്നു വളര നേരത്തെ പരിശ്രമത്തിനു ശേഷം ഒരു ജീപ്പില്‍ കടന്നു കൂടി .പൊടി പറത്തി കൊണ്ട് ജീപ്പ് മലയിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു പിടി നല്ല ഓര്‍മകളുമായി അന്പും ,ചേരന്‍ ചെങ്ങുട്ടവനും ,കോവാലനും ,കണ്ണകിയും മാത്രം .ഇനിയും അടുത്ത വര്‍ഷം കാണാമെന്ന വാക്കുമായി വിട .യാത്രകള്‍ അവസാനിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ